Skip to main content

Posts

Showing posts from 2011
ബോംബെ ടാകീസ് - 2  മീനാകുമാരി ; സിനിമയിലെ ദുഃഖ പുത്രി ; ജീവിതത്തിലും   പക്കീസ എന്ന സിനിമ കണ്ടവരാരും അതിലെ ശാഹിബ്ജാന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബോളിവുഡ് ലെ ആദ്യത്തെ ദുരന്ത നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീന കുമാരിയായിരുന്നു അത്.പക്കീസ മീന കുമാരിയുടെ അവസാന ചിത്രമായിരുന്നു .സിനിമ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മീന വെള്ളിതിരയോടു യാത്ര പറഞ്ഞിരുന്നു .പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിഷാദ ചിരിയുമായി യൌവനത്തില്‍ ജീവിതത്തോട് വിടപറയുന്ന രണ്ടാമത്തെ നടിയായിരുന്നു മീന കുമാരി .മധുബാലയായിരുന്നു ആദ്യ നടി. 1932 ആഗസ്റ്റ്‌ 1 നു മുംബൈയില്‍ ജനിച്ച മുഹജബീന്‍ ബാനോ വാണ് പിന്നീടു മീന കുമാരി എന്നാ പേരില്‍ അറിയപെട്ടത്‌ .പിതാവ് അലി ബക്ഷ് ഹാര്‍മോണിയം വായിക്കുകയും സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജ് നടിയും നര്‍ത്തകിയും ആയിരുന്ന അമ്മ പ്രഭാവതി ദേവി അലി ബാക്ഷിന്റെ രണ്ടാം ഭാര്യയായിരുന്നു .വിവാഹത്തിന് ശേഷം അവര്‍ ഇഖ്‌ബാല്‍ ബീഗം എന്നാ പേര് സീകരിച്ചു .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അലി ബക്ഷ്  ആറാം വയസ്സില്‍ തന്നെ കുട്ടിയായ മുഹജബീനെ നിര്‍ബന്ധിച്ചു സിനിമകളില
കാറ്റില്‍ ചലിക്കുന്ന ഒരു കൊടിയെപറ്റി രണ്ടു പേര്‍ തര്‍ക്കതിലായി " സത്യത്തില്‍ കാറ്റാണ്‌ ചലിക്കുനത് " ഒന്നാമെന്‍ പറഞ്ഞു " അല്ല , കോടിയാണ് ചലിക്കുന്നത് " രണ്ടാമന്‍ എതിര്‍ത്തു ആ വഴി വന്ന താവോ ഗുരു അവരുടെ തര്‍ക്കം കേട്ടു അദ്ദേഹം പറഞ്ഞു " കാറ്റും കോടിയുമല്ല , മനസാണ് ചലിക്കുന്നത് " ഒരു കുട്ടി പകല്‍ നേരത്ത് കത്തിച്ചു വെച്ച വിളക്കുമായി നടന്നു പോകുന്നത് ഹസനുല്‍ ബസരി കണ്ടു . അദ്ദേഹം ചോദിച്ചു ?" എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത് " ഉടനെ വിളക്ക് ഊതി കേടുതിയിട്ടു അവന്‍ ചോദിച്ചു " ഇപ്പോള്‍ എവിടെക്കാണ്‌ വെളിച്ചം പോയത് ?" [ ഒലിവ് പ്രസിദ്ധീകരിച്ച മിസ്റ്റിക് കഥകള്‍ എ ന്ന പുസ്തകത്തില്‍നിന് ]
മഹമൂദ് ദര്‍വീഷ് വാക്കുകള്‍ എന്‍റെ വാക്കുകള്‍ ഗോതമ്പയിരുന്നപ്പോള്‍ ഞാന്‍ ഭൂമി യായിരുന്നു എന്‍റെ വാക്കുകള്‍ ക്രോധമായിരുന്നപ്പോള്‍ ഞാന്‍ കൊടുങ്കാറ്റ് ആയിരുന്നു എന്‍റെ വാക്കുകള്‍ പര്‍വതമായിരുന്നപ്പോള്‍ ഞാന്‍ പുഴയായിരുന്നു എന്‍റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍ ഈച്ചകള്‍ എന്‍റെ ചുണ്ടിനെ പൊതിഞ്ഞു
ഫ്രെടെരിക്കോ ഗാര്‍സിയ ലോര്‍ക പൊള്ളയായ ഓറഞ്ച് മരത്തിന്‍റെ പാട്ട് മരം വെട്ടുകാര എന്റെ നിഴല്‍ മുറിച്ചു മാറ്റു കയ്ക്കുന്നില്ല എന്ന പീഡനത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തു. എന്തിനാന്നു ഞാന്‍ കണ്ണാടികളുടെ ഇടയില്‍ ജനിച്ചത്‌ പകല്‍ വെളിച്ചം എനിക്ക് ചുറ്റും തിരിയുന്നു രാതി അതിന്റെ നക്ഷത്ര സന്ച്ചരങ്ങളില്‍ എന്നെ ആവര്‍ത്തിക്കുന്നു. എനിക്ക് സ്വയം കാണാതെ ജീവിക്കണം. എനിക്ക് ഉമിയും പ്രാണികളെയും സ്വപ്നം കാണാം. എന്റെ ഉള്ളിലെ സ്വപ്നത്തെ പച്ചില പടര്‍പ്പും പക്ഷികളും ആക്കി മാറ്റു. മരം വെട്ടുകാര എന്റെ നിഴല്‍ മുറിച്ചു മാറ്റു കയ്ക്കുന്നില്ല എന്ന പീഡനത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തു.
എന്‍റെ ജീവിതം ദയ പവാര്‍ ( മറാത്തി ദളിത്‌ കവിത) ഞാന്‍ ഈ അണക്കെട്ട് പണിയാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ ജീവിതം വഴിമുട്ടാന്‍ തുടങ്ങി പ്രഭാതം വിടരുന്നു ആട്ടുകല്ലില്‍ ധാന്യങ്ങള്‍ ഒന്നും ഇല്ല ഇന്നത്തെ ഭക്ഷണത്തിന്നു ഞാന്‍ ഇന്നലത്തെ ഉമി ശേഖരിക്കുന്നു സൂര്യന്‍ ഉയരുന്നു എന്‍റെ ഉത്സാഹം ക്ഷയിക്കുന്നു എന്‍റെ കുഞ്ഞിന്നെ ഒരു കുട്ടക്കുള്ളില്‍ ഒളിപ്പിച്ചു എന്‍റെ കണ്ണുനീര്‍ മറച്ചുവെച്ചു ഞാന്‍ അണക്കെട്ട് പണിയാന്‍ പോവുന്നു അണക്കെട്ട് നിര്‍മിച്ചു കഴിഞ്ഞു അതവരുടെ കരിമ്പിന്‍ തോട്ടങ്ങള്‍ നനക്കുന്നു അവരുടെ കൃഷിയെ സമൃദ്ധവും മാംസള വുമാക്കുന്നു ഞാന്‍ കാട്ടിലൂടെ മൈലുകളോളം നടക്കുന്നു ഒരിറ്റു കുടിവെള്ള വും അനേഷിച്ചു ഞാന്‍ എന്‍റെ വിയര്‍പ്പുകൊണ്ട് കൃഷി നനക്കുന്നു ഉണങ്ങിയ ഇലകള്‍ എന്‍റെ വരണ്ട തോട്ടത്തെ നിറക്കുന്നു
മീര വെള്ളമില്ലാതെ താമര വാടുന്നത് പോലെ ചന്ദ്രനില്ലാതെ രാത്രി ഇരുട്ടുന്നതു പോലെ എന്റെ ഹൃദയവും അതുപോലെ . പ്രിയകൂട്ടുകാരാ രാത്രിയില്‍ ഞാന്‍ ഏകനായി നിന്നെ തേടി അലയുന്നു . നിന്നോടുള്ള പ്രണയം എന്നെ നയിക്കുന്നു . നിന്നെയോര്‍ത്തു എല്ലാ ദിവസവും എനിക്ക് വിശക്കുന്നു . നിനക്കായ്‌ എല്ലാ രാത്രിയും എനിക്ക് ദാഹിക്കുന്നു . എന്റെ ദുഃഖം വാക്കുകള്‍ക്കതീതം എന്റെ മനസ്സ് വിശ്രമാതിന്നപ്പുറം പ്രിയ കൂട്ടുകാരാ വരൂ എന്റെ ദുഃഖം തീര്‍ക്കൂ എന്റെ ഹൃദയത്തിന്നു ആനന്ദ മേകൂ നിനക്ക്കെന്റെ ഹൃദയ രഹസ്യങ്ങള്‍ അറിയാം . പ്രണയാതുരമായ കണ്ണുകളോടെ എന്നെ നോക്കു . അങ്ങനെ മൊഴിയുന്നു മീര
ഓടകുഴലിലെ അത്ഭുതപ്രതിഭയായ ടി ആര്‍ മഹാലിംഗം ത്തെ എന്‍ രമണി ഓര്‍ക്കുന്നു തിരുവന്തപുരത്ത് നടന്ന ഒരു സംഗീത കച്ചേരിയില്‍ പതിനഞ്ചു വയസ്സുകാരനായ ടി ആര്‍ മഹാലിംഗം ഓടക്കുഴലില്‍ ഭൈരവി രാഗം വായിക്കുന്നത് കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍ മാരിലൊരാളായ ജി എന്‍ ബി കേട്ടു. അദ്ദേഹം ശെമ്മാങ്കുടി യോട് പറഞ്ഞു "അവന്‍ വായിക്കുനത് നീ കേട്ടോ ? ഈ പ്രതിഭയുടെ മുമ്പില്‍ കര്‍ണാടക സംഗീതത്തില്‍ നമുക്കൊരു സ്ഥാനവും ഉണ്ടാവില്ല നമുക്ക് സംഗീതം ഉപേഷിച്ച് മറ്റു തൊഴില്‍ നോക്കാം ". ശെമ്മാങ്കുടി മറുപടിയായി പറഞ്ഞു"വിദ്യാഭ്യാസമില്ലാത്ത എനിക്ക് എങ്ങനെ ഒരു ജോലി കിട്ടും ഗ്രാമത്തില്‍ പോയി കൃഷി ചെയ്യേണ്ടി വരും ". ഇതില്‍പരം ഒരു അംഗീകാരം മാലിക്ക് (ടി ആര്‍ മഹാലിംഗം മാലി എന്നാന്നു അറിയപ്പെടുന്നത് )കിട്ടാനില്ല. 1926 നവംബര്‍ 6 നു ജനിച്ച ടി ആര്‍ ഏഴാമത്തെ വയസ്സിലാന്നു ആദ്യത്തെ കച്ചേരി നടത്തിയത്. ഒന്‍പതാമത്തെ വയസ്സാകുമ്പോഴേക്കും മുന്‍നിര സംഗീതകാരന്‍ മാരില്‍ ഒരാളായി തീര്‍ന്നു . മാലി ഒരു അസാധാരണ പ്രതിഭ യായിരൂന്നു. കേള്‍ക്
  സ്വരത്തി ൻ്റെ ഗഗ നസീമ ആലാപനത്തി ൻ്റെ അനശ്വര സൌന്ദര്യം     ഇന്ത്യ പാക്‌ വിഭജന കാലത്ത് രാജസ്ഥാനില്‍ നിന്ന് പാകിസ്താനിലെ  സഹീപാലിലേക്ക് നിരവധി കുടുംബങ്ങള്‍ കുടിയേറിയിരുന്നു.  അവയില്‍ ഒന്നായിരുന്നു ജയ്പൂരിലെ കലാവന്ത്കുടുംബം.  ആ കുടുംബത്തിലെ ഒരു ഗായകന്‍ പിന്നീടു ഗസലിന്റെ ഉയരങ്ങള്‍  കീഴടക്കി ലോകം മുഴുവന്‍ അറിയപ്പെട്ടു. ഗസല്‍ പ്രേമികള്‍  അദ്ദേഹത്തിന്നു 'ശഹന്ഷ-ഇ -ഗസല്‍ '( ഗസലുകളുടെ ചക്രവര്‍ത്തി )  എന്ന പേര്നല്കി ആദരിച്ചു. മെഹ്ദി ഹസ്സന്‍ എന്ന അതുല്യ ഗായകനായിരുന്നു അത്. 'ദൈവം മെഹ്ദി ഹസ്സനിലൂടെ പാടുന്നു ' എന്ന് അത്ഭുതത്തോടെ ലത മങ്കേഷ്കര്‍ പറഞ്ഞ അതേ ഗായകന്‍ തന്നെ.  പ്രണയമാണ് മിക്ക ഗസലുകളുടെയും വിഷയം.  ആത്മീയത ,വിപ്ലവം ,വിരഹം എന്നിവയും ഗസലുകള്‍ക്ക് വിഷയമാവാറുണ്ട്. കവി ഗസലില്‍ പ്രാധാന്യം കൊടുക്കുന്ന വികാരങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പികുക  എന്നതാണ് ഒരു ഗസല്‍ ഗായകന്റെവെല്ലുവിളി.  മെഹ്ദി ഹസ്സന്‍ തന്റെ പ്രതിഭ കൊണ്ട് വരികളെ സ്പര്‍ശിച്ചു  അതിന്റെ സൌന്ദര്യം ശ്രോതാവിലേക്ക് പകരുന്നു. ഗസലിന്നു  യോജിച്ച ഈണവും രാഗവും നല്‍കുന്നതില
നിസാര്‍ ഗബ്ബാനിയുടെ കവിതകള്‍ 1 വേനല്‍ കാലത്തു ഞാന്‍ കടല്‍തീ ര ത്തു ഇരിക്കുന്നു നിന്നെ കുറിച്ച് ഓര്‍ക്കുന്നു നിന്നോട് എനികെന്താണ് തോന്നിയതെന്ന് ഞാന്‍ കടലിനോടു പറഞ്ഞിരുന്നെങ്കില്‍ കടല്‍ അതി ന്‍റെ തീരം ഉപേഷിച്ച് പോവുമായിരുന്നു അതി ന്‍റെ ചിപ്പികളെയും മത്സ്യങ്ങളെയും എന്നിട്ട് എന്നെ പിന്തുടരുമായിരുന്നു 2 എ ന്‍റെ കാമുകി ചോദിക്കുന്നു ഞാനും ആകാശവും തമിലുള്ള വെത്യാസം എന്താന്ന് ? 'വെത്യാസം, എ ന്‍റെ പ്രിയേ നീ ചിരിക്കുമ്പോള്‍ ഞാന്‍ ആകാശത്തെ മറക്കുന്നു' 3 ഉന്മാദത്തില്‍ നീയെന്നോടോപ്പമെത്തിയാല്‍ നി ന്‍റെ ആഭരണങ്ങള്‍ ഉപേക്ഷിക്കും നി ന്‍റെ കൈവളകളും എന്നിട്ട് എ ന്‍റെ കൈകളില്‍ ഉറങ്ങും 4 വെളിച്ചമാണ് വിളക്കിനെ ക്കാള്‍ പ്രധാനം കവിതയാണ് കുറിപ്പ് പുസ്തകതെക്കാള്‍ പ്രധാനം ചുംബനമാണ് ചുണ്ടിനെക്കാള്‍ പ്രധാനം നിനക്കുള്ള എ ന്‍റെ കത്തുകള്‍ നമ്മള്‍ രണ്ടു പേരെക്കാള്‍ പ്രധാനമാണ് അവ മാത്രമാണ് ജനങ്ങള്‍ക്ക്‌ നി ന്‍റെ സൌന്ദര്യവും എ ന്‍റെ ഉന്മാദവും തിരിച്ചറിയാനുള്ള ഏക തെളിവ്
ഫൈസ്‌ അഹമ്മദ്‌ ഫൈസ്‌ന്‍റെ കവിതകള്‍ 1 അവര്‍ എന്‍റെ പേനയും മഷിയും തട്ടി പറിച്ചാലും ഞാന്‍ പരാതിപെടില്ല കാരണം ഞാന്‍ എന്‍റെ വിരലുകള്‍ ഹൃദയ രക്തത്തില്‍ മുക്കിയിരിക്കുന്നു അവര്‍ എന്‍റെ നാവു മുദ്ര വെച്ചാലും ഞാന്‍ പരാതിപെടില്ല കാരണം എന്‍റെ എല്ലാ ചങ്ങല കണ്ണികളും നാവായി സംസാരിച്ചു തുടങ്ങും 2 കഴിഞ്ഞ രാത്രി രാത്രി നിന്നെ കുറിച്ചുള്ള എന്‍റെ നഷ്ട സ്മരണകള്‍ തിരിച്ചു വന്നു ഞാന്‍ ശൂന്യമായ വയല്‍ പോലെയായിരുന്നു അവിടെ വസന്തം പുഷ്പങ്ങള്‍ നിറച്ചു മന്ദമാരുതന്‍ പതുക്കെ ശ്രദ്ധിച്ചു വീശുന്ന ഒരു മരുഭൂമി പോലെയാണ് ഞാന്‍ അകരന്നമായി ചിരിക്കുന്ന മരണാസന്നനായ ഒരു രോഗിയെ പോലെയാണ് ഞാന്‍ 3 ഏകാന്തത ഏകാന്തത ഒരു പഴയ സുഹൃത്തിനെ പോലെ എന്‍റെ വീട് സന്ദര്‍ശിക്കുന്നു സായാന്ഹത്തില്‍ വീഞ്ഞ് പകരാന്‍ എന്നിട്ട് ഞങ്ങള്‍ ഒന്നിച്ചിരിക്കുന്നു നിലാവിനെ കാത്തിരുന്നു കൊണ്ട് നിന്‍റെ മുഖത്ത് അതിന്‍റെ ഓരോ നിഴലും തിളങ്ങുവാന്‍
ബാഷോവി ന്‍റെ കവിതകള്‍ ( ജപ്പാനീസ്‌ ഹൈക്കു ) 1 വിശാലമായ മുളംകാട് ചരി ന്നു പതിക്കുന്ന നിലാവ് ഒരു കുയില്‍ പാടുന്നു 2 ചിത്ര ശലഭം ചിറകുകള്‍ കൊണ്ട് ഓര്‍കിടിന്നു മേല്‍ സുഗന്ധം പരത്തുന്നു 3 പഴയ കുളം ഒരു തവള ചാടുന്നു വെള്ളം ചിതറി തെറിക്കുന്നു 4 അത്മാകളുടെ ഉത്സവം ശ്മശാനത്തില്‍ നിന്ന് ഇന്നും പുകയുണ്ട് 5 പരിശുദ്ദനായ ചന്ദ്രന്‍ നാടോടിയായ ഭിക്ഷു അതിനെ മരുഭൂമി കടത്തുന്നു 6 അസ്തമിക്കുന്ന ചന്ദ്രന്‍ സന്ധ്യയുടെ നാലുമൂലയില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ 7 കൊയ്തുകാലത്തെ ചന്ദ്രന്‍ കിഴക്കന്‍ ദേശത്തെ കാലാവസ്ഥ അനിശ്ചിതമായ ആകാശങ്ങള്‍ 8 പുഴുവിന്‍റെ സ്ഥലം ചെറിപഴങ്ങളുടെ ഉള്ളിലാണെന്ന് തോന്നുന്നു 9 നിശബ്ദത ചീവീട് ന്‍റെ ശബ്ദം പര്‍വതത്തെ തുളച്ചു കയറുന്നു 10 രാത്രിയില്‍ രഹസ്യമായി ചന്ദ്രന് കീഴെ ഒരു പുഴു ചെസ്നെട്ടു ധാന്യം തുളക്കുന്നു 11 ജമന്തിയുടെ സുഗന്ധം പൂന്തോട്ടത്തില്‍ തേ ഞ്ഞ ഒരു ചന്ദന കഷ്ണം മാത്രം 12 നിന്‍റെ പര്‍ണ്ണശാല ചന്ദ്രനും ജമന്തി പൂവും കൂടാതെ വലിയ ധാന്യ വയലുകളും 13 എല്ലാ ദിക്കുകളില്‍ നിന്നും കാറ്റ് ചെറിദലങ്ങളെ കൊണ്ട് വരുന്നു ഗ്രാബ് തടാകത്തിലേക്ക് 14 എല്ലാ രാത്രിയും ശരത്കാല കാറ്റി ന്‍റെ ശ
പനാഹിയുടെ അറസ്റ്റ് കേരളം അറിഞ്ഞില്ലേ ? പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ഇറാന്‍ ഭരണകൂടത്തിന്റെ തടവിലായിട്ട് ഇന്നേക്ക് 15 ദിനം കഴിഞ്ഞിരിക്കയാണ്. പനാഹിയുടെ മോചനമാവശ്യപ്പെട്ട് അന്താരാഷ്ട്ര പ്രക്ഷോഭം ശക്തമാണെങ്കിലും കേരളവുമായി അടുത്ത ബന്ധമുള്ള ഈ സംവിധായകന്റെ വായ മൂടിക്കെട്ടാനുള്ള ഈ നീക്കത്തെക്കുറിച്ച് ഇവിടെ ഏറെയൊന്നും ചര്‍ച്ച നടന്നിട്ടില്ല. മിക്ക മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായില്ല. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇറാനിലെ അഹമ്മദി നെജാദി ഭരണകൂടം ജാഫര്‍ പനാഹിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 20 വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്നും വിലക്കുമുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നതിലും പുറത്ത് യാത്ര ചെയ്യുന്നതിനും ഭരണകൂടം കൂച്ച് വിലങ്ങിട്ടിരിക്കയാണ്. ഇറാനിയന്‍ സിനിമയെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ അറസ്റ്റിനെ തമസ്‌കരിച്ചതാണ് ഏറെ ആശ്ചര്യകരം. കേരളത്തിലെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ നീതി നിഷേധത്തിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. കലാകാര