Skip to main content











ചമയങ്ങള്‍ ഇല്ലാത്ത
ജീവിതം


ജനങള്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത മണിമന്ദിരങ്ങളില്‍ ജീവിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പ്രേക്ഷകര്‍വെള്ളിത്തിരയില്‍ മാത്രം അവരെ കാണുന്നു. അവരുടെ ജീവിതം നിഗൂഢതയുടെ പരിവേഷത്തോടെ മാത്രം പുറംലോകം അറിയുന്നു.

എന്നാല്‍ ശാന്താദേവി സിനിമാ നടികളുടെ ഗ്ലാമറസ് ലോകത്തിന് പുറത്ത് ജീവിച്ചു. മുഖത്ത് ചായം തേക്കുമ്പോള്മാത്രമാണ് തങ്ങള് താരമാകുന്നതെന്ന് മറ്റ് നടികളെ ഓര്‍മ്മിപ്പിച്ചു. ശാന്താദേവി ഒരിക്കല്‍ പറഞ്ഞു,’ബംഗ്ലാവും കാറുംആയമാരും ഇല്ലാത്ത ഏക നടിയാണ് ഞാന്‍’.

53 വര്‍ഷമായി അഭിനയ രംഗത്തുള്ള ഒരു നടി ഇങ്ങിനെ പറയുമ്പോള്‍ അവരുടെ ജീവിതം എങ്ങിനെയാണെന്ന് നമ്മെഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ശാന്താദേവി കോഴിക്കോട് നഗരത്തിലെ സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നതുംമിഠായിത്തെരുവിലൂടെ നടന്ന് പോകുന്നതും ഇന്നലെയുടെ കാഴ്ചയായിരുന്നു. ചമയങ്ങളില്ലാത്ത ജീവിതം നടികള്‍ക്ക്സാധ്യമാകുമെന്ന് വെള്ളിത്തിരയിലെ ചായം തേച്ച മുഖങ്ങളെ വിസ്മയത്തോടെ മാത്രം കാണുന്ന പ്രേക്ഷകനെഓര്‍മ്മിപ്പിക്കുകയായിരുന്നു അവര്‍.

രണ്ടു തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടും അവ സൂക്ഷിച്ചുവെക്കാന്‍ വീട്ടില്‍ ഒരു ഇടമുണ്ടായിരുന്നില്ലെന്നത്അവരെ വിഷമിപ്പിച്ചിട്ടുണ്ട്. നാടകത്തില്‍ നിന്ന് സിനിമയിലെത്തുകയും ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരികയുംചെയ്യുകയെന്ന വിധി കോഴിക്കോട്ടെ പല കലാകാരന്‍മാര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ എന്നിവരെ നിഴല്‍ പോലെ വിധി പിന്തുടര്‍ന്നിട്ടുണ്ട്. ഗണത്തിലായിരുന്നു ശാന്താദേവിയും.

ഇവിടത്തെ എല്ലാ കലാകാരന്‍മാരും ഇങ്ങിനെയാണ്. കാശു പറഞ്ഞ് വാങ്ങാന്‍ കഴിയാത്തവര്‍. ജനങ്ങള്‍ക്ക്ആസ്വദിക്കാന്‍ വേണ്ടിയാണ് അവര്‍ അഭിനയിച്ചിരുന്നത്. ഇതിനിടയില്‍സമ്പാദിക്കാന് മറന്നു പോയി. ഉള്ളത്‌കൊണ്ട്തൃപ്തിപ്പെടുന്നവരായിരുന്നു അവര്‍. തങ്ങളുടെ വലിപ്പം മനസിലാക്കാതെ പോയ വലിയ കലാകാരന്‍മാര്‍’- മറ്റ്കലാകാരന്‍മാരെ പറ്റി പറഞ്ഞ് ശാന്താദേവി പറയാതെ പറഞ്ഞത് തന്റെ ജീവിതം കൂടിയല്ലെ ?

Comments

Popular posts from this blog

മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...