Skip to main content










ഋത്വിക് ഘടക്ക് : ഒരോര്‍മ

ന്‍റെ അ­വസാ­ന സി­നി­മയാ­യ ജൂ­ക്തി താക്കോ ഔര്‍ ഗാപ്പോ ചി­ത്രീ­ക­രി­ക്കാന്‍ എ­നി­ക്ക് ഒ­രു ഗ്രാ­മ­ത്തില്‍ പോ­യി കുറ­ച്ച് ദിവ­സം താ­മ­സി­ക്കേ­ണ്ടി വന്നു. എ­നി­ക്ക് താമ­സം ഒ­രു­ക്കി­ത്ത­ന്നി­രുന്ന­ത് പാ­വ­പ്പെ­ട്ട ഒ­രു കര്‍ഷ­ക­ര ദ­മ്പ­തി­ക­ളാ­യി­രുന്നു. അ­വര്‍ എ­നി­ക്ക് ആ­ഹാ­രവും മ­റ്റ് സൗ­ക­ര്യ­ങ്ങളും ഒ­രു­ക്കി­ത്തന്നു.

ഒ­രു ദിവ­സം ഞാന്‍ അ­വ­രോ­ട് ചോ­ദി­ച്ചു. ‘നി­ങ്ങള്‍ എ­ങ്ങി­നെ­യാ­ണ് ജീ­വി­ക്കു­ന്നത്?.

അ­വര്‍ പ­റഞ്ഞു. ‘ അ­രി ഗോ­തമ്പ്, ബ­ജ്‌­റ, എ­ന്നി­വ­യൊ­ക്കെ ഞ­ങ്ങള്‍­ക്ക് സ്വ­പ്‌­നം മാ­ത്രം. ഞ­ങ്ങ­ളു­ടെ ചെറി­യ പ­റ­മ്പില്‍ കൃ­ഷി ചെ­യ്­ത് കി­ട്ടുന്ന­ത് മു­ഴു­വന്‍ പ­ത്ത് മൈല്‍ എ­ക­ലെ­യു­ള്ള ച­ന്ത­യില്‍ കൊ­ണ്ട് വി­റ്റാ­ലേ ക­ടു­കെ­ണ്ണ വാ­ങ്ങാ­നു­ള്ള പ­ണം കിട്ടൂ. ഞ­ങ്ങള്‍­ക്ക് മ­ണ്ണെ­ണ്ണ വാ­ങ്ങാ­നു­ള്ള ക­ഴി­വില്ല. അ­ത് കൊ­ണ്ട് വീ­ട്ടില്‍ ഒ­രു വിള­ക്ക് ക­ത്തി­ക്കാന്‍ ശേ­ഷി­യില്ല. കാ­ട്ടില്‍ നി­ന്നും വി­ഷ­ക­ര­മല്ലാ­ത്ത കി­ഴ­ങ്ങു­കള്‍ കൊ­ണ്ട് വ­ന്ന് ഭ­ക്ഷി­ക്കും. ഭ­രി­ക്കു­ന്ന­വര്‍­ക്ക് ര­ണ്ട് കാ­ര്യ­ങ്ങള്‍ ഞ­ങ്ങ­ളില്‍ നിന്നും എ­ടു­ത്ത് മാ­റ്റാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. ദൈ­വം ത­ന്ന വാ­യുവും സൂ­ര്യ­നും. വൈ­കാ­തെ അതും ഉ­ണ്ടാ­വും’.

എ­നി­ക്ക് ദു­ഖം തോ­ന്നി എ­ന്റെ ജ­ന­ത­യു­ടെ അ­വ­സ്ഥ ഇ­താ­ണ്. എ­ന്നാല്‍ നാം നിര്‍­മ്മി­ക്കു­ന്ന ച­ല­ച്ചി­ത്ര­ങ്ങളോ?.- ഋ­ത്വി­ക് ഘട്ടക്

ഋ­ത്വി­ക് ഘട്ടക് ഓര്‍­മ്മ­യാ­യി­ട്ട് 34 വര്‍­ഷം ക­ഴി­ഞ്ഞു. 1925 നവം­ബര്‍ നാ­ലി­ന് ഇ­പ്പോള്‍ പാ­കി­സ്ഥാ­നി­ലു­ള്ള ധാ­ക്ക­യി­ലാ­യി­രു­ന്നു ഘട്ടകിന്റെ ജ­നനം. ഇന്ത്യാ­ പാകിസ്ഥാന്‍ വിഭജനത്തെത്തുടര്‍­ന്ന് കൊല്‍­ക്കൊത്തയിലേക്കു താമസം മാറി­യ ഋ­ത്വി­ക് ഘ­ട്ട് നാ­ട­ക രം­ഗ­ത്താ­ണ് ആദ്യം വ്യ­ക്തി മു­ദ്ര പ­തി­പ്പി­ച്ചത്. പി­ന്നീട് സിനിമാരംഗത്തേ­ക്കു വന്നു. മ­നു­ഷ്യ­സ്‌­നേ­ഹ­ത്തി­ന്റെ വികാ­ര നിര്‍­ഭ­രമാ­യ രം­ഗ­ങ്ങ­ളാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ സി­നി­മ­കള്‍.

നാഗരിക്, അജാന്ത്രിക്, കോമള്‍ ഗാന്ധാര്‍, സുവര്‍ണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മിക­ച്ചു നി­ന്നു. പൂനെ ഫിലിം ഇന്‍­സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിന്‍സി­പ്പ­ലു­മാ­യി­രു­ന്നു അ­ദ്ദേഹം അനേകം യുവപ്രതിഭകള്‍ക്ക് ശിക്ഷണം നല്‍­കി. ബംഗാ­ളില്‍ ചല­ച്ചി­ത്രങ്ങള്‍ സം­വി­ധാ­നം ചെ­യ്യു­കയും തിര­ക്ക­ഥ ര­ചി­ക്കു­കയും ചെ­യ്തു. പദ്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി­യി­ട്ടുണ്ട്. 1976 ഫെബ്രുവ­രി ആ­റി­നാ­യി­രു­ന്നു മ­രണം.

Comments

Popular posts from this blog

മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...