Skip to main content










ഋത്വിക് ഘടക്ക് : ഒരോര്‍മ

ന്‍റെ അ­വസാ­ന സി­നി­മയാ­യ ജൂ­ക്തി താക്കോ ഔര്‍ ഗാപ്പോ ചി­ത്രീ­ക­രി­ക്കാന്‍ എ­നി­ക്ക് ഒ­രു ഗ്രാ­മ­ത്തില്‍ പോ­യി കുറ­ച്ച് ദിവ­സം താ­മ­സി­ക്കേ­ണ്ടി വന്നു. എ­നി­ക്ക് താമ­സം ഒ­രു­ക്കി­ത്ത­ന്നി­രുന്ന­ത് പാ­വ­പ്പെ­ട്ട ഒ­രു കര്‍ഷ­ക­ര ദ­മ്പ­തി­ക­ളാ­യി­രുന്നു. അ­വര്‍ എ­നി­ക്ക് ആ­ഹാ­രവും മ­റ്റ് സൗ­ക­ര്യ­ങ്ങളും ഒ­രു­ക്കി­ത്തന്നു.

ഒ­രു ദിവ­സം ഞാന്‍ അ­വ­രോ­ട് ചോ­ദി­ച്ചു. ‘നി­ങ്ങള്‍ എ­ങ്ങി­നെ­യാ­ണ് ജീ­വി­ക്കു­ന്നത്?.

അ­വര്‍ പ­റഞ്ഞു. ‘ അ­രി ഗോ­തമ്പ്, ബ­ജ്‌­റ, എ­ന്നി­വ­യൊ­ക്കെ ഞ­ങ്ങള്‍­ക്ക് സ്വ­പ്‌­നം മാ­ത്രം. ഞ­ങ്ങ­ളു­ടെ ചെറി­യ പ­റ­മ്പില്‍ കൃ­ഷി ചെ­യ്­ത് കി­ട്ടുന്ന­ത് മു­ഴു­വന്‍ പ­ത്ത് മൈല്‍ എ­ക­ലെ­യു­ള്ള ച­ന്ത­യില്‍ കൊ­ണ്ട് വി­റ്റാ­ലേ ക­ടു­കെ­ണ്ണ വാ­ങ്ങാ­നു­ള്ള പ­ണം കിട്ടൂ. ഞ­ങ്ങള്‍­ക്ക് മ­ണ്ണെ­ണ്ണ വാ­ങ്ങാ­നു­ള്ള ക­ഴി­വില്ല. അ­ത് കൊ­ണ്ട് വീ­ട്ടില്‍ ഒ­രു വിള­ക്ക് ക­ത്തി­ക്കാന്‍ ശേ­ഷി­യില്ല. കാ­ട്ടില്‍ നി­ന്നും വി­ഷ­ക­ര­മല്ലാ­ത്ത കി­ഴ­ങ്ങു­കള്‍ കൊ­ണ്ട് വ­ന്ന് ഭ­ക്ഷി­ക്കും. ഭ­രി­ക്കു­ന്ന­വര്‍­ക്ക് ര­ണ്ട് കാ­ര്യ­ങ്ങള്‍ ഞ­ങ്ങ­ളില്‍ നിന്നും എ­ടു­ത്ത് മാ­റ്റാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. ദൈ­വം ത­ന്ന വാ­യുവും സൂ­ര്യ­നും. വൈ­കാ­തെ അതും ഉ­ണ്ടാ­വും’.

എ­നി­ക്ക് ദു­ഖം തോ­ന്നി എ­ന്റെ ജ­ന­ത­യു­ടെ അ­വ­സ്ഥ ഇ­താ­ണ്. എ­ന്നാല്‍ നാം നിര്‍­മ്മി­ക്കു­ന്ന ച­ല­ച്ചി­ത്ര­ങ്ങളോ?.- ഋ­ത്വി­ക് ഘട്ടക്

ഋ­ത്വി­ക് ഘട്ടക് ഓര്‍­മ്മ­യാ­യി­ട്ട് 34 വര്‍­ഷം ക­ഴി­ഞ്ഞു. 1925 നവം­ബര്‍ നാ­ലി­ന് ഇ­പ്പോള്‍ പാ­കി­സ്ഥാ­നി­ലു­ള്ള ധാ­ക്ക­യി­ലാ­യി­രു­ന്നു ഘട്ടകിന്റെ ജ­നനം. ഇന്ത്യാ­ പാകിസ്ഥാന്‍ വിഭജനത്തെത്തുടര്‍­ന്ന് കൊല്‍­ക്കൊത്തയിലേക്കു താമസം മാറി­യ ഋ­ത്വി­ക് ഘ­ട്ട് നാ­ട­ക രം­ഗ­ത്താ­ണ് ആദ്യം വ്യ­ക്തി മു­ദ്ര പ­തി­പ്പി­ച്ചത്. പി­ന്നീട് സിനിമാരംഗത്തേ­ക്കു വന്നു. മ­നു­ഷ്യ­സ്‌­നേ­ഹ­ത്തി­ന്റെ വികാ­ര നിര്‍­ഭ­രമാ­യ രം­ഗ­ങ്ങ­ളാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ സി­നി­മ­കള്‍.

നാഗരിക്, അജാന്ത്രിക്, കോമള്‍ ഗാന്ധാര്‍, സുവര്‍ണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മിക­ച്ചു നി­ന്നു. പൂനെ ഫിലിം ഇന്‍­സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിന്‍സി­പ്പ­ലു­മാ­യി­രു­ന്നു അ­ദ്ദേഹം അനേകം യുവപ്രതിഭകള്‍ക്ക് ശിക്ഷണം നല്‍­കി. ബംഗാ­ളില്‍ ചല­ച്ചി­ത്രങ്ങള്‍ സം­വി­ധാ­നം ചെ­യ്യു­കയും തിര­ക്ക­ഥ ര­ചി­ക്കു­കയും ചെ­യ്തു. പദ്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി­യി­ട്ടുണ്ട്. 1976 ഫെബ്രുവ­രി ആ­റി­നാ­യി­രു­ന്നു മ­രണം.

Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...
താലി ബാ നെ ക്കു റി ച്ച് സ മീ റാ മ ക് മല്‍ബഫ് പ രിഭാഷ/ നദീം നൗ ഷാദ് സോ വിയ റ്റ് റ ഷ്യ യെ നേ രി ടാന്‍ അ മേ രി ക്ക ആളും അര്‍ ഥവും നല്‍ കി വ ളര്‍ ത്തി യെ ടു ത്ത വ­രാ ണ് താ ലി ബാന്‍. അ ഫ് ഗാ നി സ്ഥാ നും പാ കി­സ്ഥാ നും കട ന്ന് മേ ഖല യെ ആ കെ അ ര ക്ഷി ത­മാ ക്കാ നു ള്ള നീ ക്ക ങ്ങ ളാ ണ് താ ലി ബാനും അ നു­ബ ന്ധ സം ഘ ട ന കളും ശ്ര മി ക്കു ന്നത്. മേ ഖല യെ അ സ്വ സ്ഥ മാ ക്കു ക യെ ന്ന അ മേ രി ക്കന്‍ തന്ത്രം താ ലി ബാന്‍ ഫ ല പ്ര ദ മാ യി ന ട പ്പാ ക്കു ന്നു. താ ലി ബാ ന് അ ധി കാ രം ന ഷ്ട പ്പെ ട്ട ശേഷം പ്ര­ശസ് ത ഇ റാ നി യന്‍ സം വി ധായി ക സാമി റ മ­ക് മല്‍ബ ഫ് അ ഫ് ഗാ നി സ്ഥാ നി ലെ ത്തി ചിത്രീ­കര ണം ന ടത്തി യ സി നി മ യാ ണ് അ റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂണ്‍. താ ലി ബാന്‍ വ ത് ക ര­ണ ത്തി ന്റെ മ ന ശാ സ് ത്ര പ രമാ യ കാ ര ണ ത്തെ­ക്കു റി ച്ച് അ ന്വേ ഷി ക്കു ന്ന ത ന്റെ സി നി മയാ യ അ­റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂ ണി നെ ക്കു റി ച്ച് സം വി ധായി ക സാമി റ മ ക് മല്‍ബ ഫ് പ്ര ശസ് ത സി നി മാ നി രൂ പ കന്‍ ജ ഫ്‌ റി മ ക്‌ ന ബു മാ യി സം സാ രി ക്കുന്നു. ‘അ റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂണ്‍’ സിനിമ നിര്‍ മ്മി ക്കാന്‍ താ ലി...